International
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ബസപകടത്തില്‍ 16 പേര് മരിച്ചു. 34 യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണിലിടിച്ച് മറിയുകയായിരുന്നു.
ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. അപകടം നടന്ന് ഏകദേശം 40 മിനിറ്റിനുശേഷം പോലീസും രക്ഷാപ്രവര്‍ത്തകരും എത്തി. സംഭവസ്ഥലത്തുതന്നെ ആറു പേര് മരിച്ചു.
ബാക്കിയുള്ളവര്‍ ആശുപത്രിയിലാണു മരിച്ചതെന്ന് രക്ഷാ ഏജന്‍സി മേധാവി ബുഡിയോണോ പറഞ്ഞു.
Kerala
കാസർഗോഡ്: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റാരിക്കൽ കാറ്റാം കവലയിലുണ്ടായ അപകടത്തിൽ മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
കർണാടക സ്വദേശികളായ ആറു കുട്ടികൾ ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ചെറുപുഴയിലെയും പയ്യന്നൂരിലെയും ആശുപത്രികളിലേക്ക് മാറ്റി.
ശബരിമല ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേയ്ക്കു മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കുട്ടിക്കാനം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. കൊട്ടാരക്കര-ഡിണ്ടുഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനുമിടയിൽ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് അപകടത്തിൽപെട്ടത്.
അപകടത്തിന് പിന്നാലെ ഇതുവഴി കടന്നുപോയ യാത്രക്കാരും ഹൈവേ പോലീസും, മോട്ടോർ വാഹന വകുപ്പും, പീരുമേട് ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തമിഴ്നാട് ഡിണ്ടുഗലിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
National
തെങ്കാശി: തെങ്കാശി ജില്ലയിലെ മധുര-കൊല്ലം ദേശീയപാതയിൽ കടയനല്ലൂരിന് സമീപം തുരയ്ചാമിയപുരം ഗ്രാമത്തിൽ രണ്ടു സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. രണ്ടു പുരുഷന്മാരും ആറ് സ്ത്രീകളുമാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാലു ലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. 30 യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് ബസുകളിൽ കുടുങ്ങി പോയ യാത്രക്കാരെ പുറത്തിറക്കിയത്.
പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11നാണ് അപകടം. തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള തുരയ്ചാമിയപുരത്തേക്കു വരികയായിരുന്ന കെഎസ്ആർ എന്ന സ്വകാര്യ ബസ്, കോവിൽപട്ടിയിൽ നിന്നു തെങ്കാശിയിലേക്കു വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മധുര-കൊല്ലം ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു.
International
ജിദ്ദ: സൗദിയിൽ ബസും ടീസൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.
മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന്റെ പരിശോധന ഫലം പുറത്തുവരാൻ 48 മണിക്കൂർ സമയമെടുക്കും. അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി അപകടത്തിൽ 45 തീർഥാടകരാണ് മരിച്ചത്. ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ട്.
ഇതിൽ ഒൻപത് പേരും കുട്ടികളാണ്. ശനിയാഴ്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽപെട്ട തീർഥാടകർ. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.
National
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ അപകടത്തിനു കാരണമായ ബൈക്ക് ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടമുണ്ടാകുന്നതിനു മുന്‍പ് ഇയാള്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവാണെന്ന് അന്വേഷണസംഘം പറയുന്നു.
ഇരുവരും ഒരു പെട്രോൾപന്പിൽ എത്തിയപ്പോള്‍ ലഭിച്ച ദൃശ്യങ്ങളാണ് നിർണായകമായത്. അപകടസമയം ഒരാൾ മാത്രമാണ് ബൈക്കിലുണ്ടായിരുന്നത്.
ബൈക്കിന്റെ നിയന്ത്രണംനഷ്ടമായി വീഴാന്‍ പോകുന്നതുൾപ്പെടെ ഇതിൽ വ്യക്തമാണ്. തുടർന്നും യാത്രതുടർന്ന ഇയാളുടെ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ബസിനടിയില്‍ കുടുങ്ങി റോഡില്‍ ഉരഞ്ഞ് ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുംചെയ്തുവെന്നാണ് നിഗമനം. കര്‍ണൂലിലെ ഉള്ളിന്ദാകൊണ്ടയ്ക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. കാവേരി ട്രാവല്‍സ് കമ്പനിയുടെ സ്ലീപ്പര്‍ ബസ് അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഓടിരക്ഷപ്പെട്ടതായും പോലീസ് കണ്ടെത്തി. യാത്രക്കാർ ഇറങ്ങുന്ന വാതിലിലൂടെ ഇറങ്ങി ഇയാൾ സ്ഥലംവിടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനു ശ്രമിക്കാതെ കടന്നുകളഞ്ഞ ബസ് ഡ്രൈവർ മിരിയാല ലക്ഷ്മയ്യയും സഹായിയും പോലീസ് കസ്റ്റഡിയിലാണ്.
ബസില്‍ 234 സ്മാര്‍ട്ട്ഫോണുകളടങ്ങിയ ലഗേജും ഉണ്ടാ യിരുന്നതായാണ് വിവരം. 46 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ഫോണുകള്‍ ഹൈദരാബാദില്‍നിന്ന് ബംഗളൂരുവിലെ ഗോഡൗണിലേക്ക് അയച്ചതായിരുന്നു.
ബസിന് തീപിടിച്ചതോടെ മൊബൈല്‍ഫോണുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഫോണുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന് ആക്കംകൂട്ടിയിട്ടുണ്ടാകാമെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനൊപ്പം ബസിലെ എസി സംവിധാനത്തിലെ ബാറ്ററികളും പൊട്ടിത്തെറിച്ചതായും ഇതും തീപടരാന് ഇടയാക്കിയെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.